Wednesday 3 March, 2010

പര്‍ദ്ദയിട്ട പ്രഷര്‍ കുക്കര്‍

15 comments:

  1. ഭയങ്കര വിഷമായീന്ന് തോന്നണൂ?

    ReplyDelete
  2. പള്ളിക്കുളത്തില്‍ മുങ്ങിയാല്‍ തീരുന്ന വെഷമല്ലല്ലോ ചേട്ടാ..

    ReplyDelete
  3. “കെട്ടിയോന്‍ വന്നു
    അടപ്പു തുറക്കുമ്പോള്‍ മാത്രം
    കൊതിപ്പിക്കുന്ന രുചിയുടെ
    സുഗന്ധമായ് പുറത്തുവന്നാല്‍
    മതിയെന്നു സമുദായം“

    ഇത്തിരിക്കൂടിയാവാമായിരുന്നു ഇങ്ങനെ,

    എപ്പോഴും ഞാനെന്റെമൊഞ്ചു
    വേശ്യയെപ്പോലെ
    അന്യര്‍ക്കു കാട്ടണമെന്നന്യര്‍...

    കെട്ടിയോന്‍ വന്നു
    അടപ്പു തുറക്കുമ്പോള്‍
    കൊതിപ്പിക്കുന്ന രുചിയുടെ
    സുഗന്ധമായ് പുറത്തുവരാതെ
    നാട്ടാര്‍ക്കു വിളമ്പുമോ
    അവര്‍തന്‍ കുടിലുകളില്‍“

    ReplyDelete
  4. പഥികനിക്കാ,
    നാട്ടിലുള്ള രുചിയുടെ സുഗന്ധങ്ങളൊക്കെ പുറത്തുവന്നു എന്നതുകൊണ്ട് ഒക്കെ നാട്ടുകാര്‍ക്കു വിളമ്പിക്കോളും എന്നു ധരിച്ചുവെക്കുന്നതു ശരിയല്ല..

    ReplyDelete
  5. അയലത്തെ വീട്ടിലെ കൂട്ടാന്റെ മണമെങ്കിലും കിട്ടണമെന്നു നിര്‍ബന്ധം പിടിക്കുന്നതും നന്നല്ലല്ലോ മാഷെ?

    ReplyDelete
  6. മണം കിട്ടണമെന്ന് കവിതയിലെവിടെയും നിര്‍ബന്ധിച്ചതായി തോന്നിയില്ല.അങ്ങനെ ഒരു ദുരുദ്ദേശവും എഴുതുമ്പോള്‍ ഉണ്ടായിരുന്നില്ല. പിന്നെ പര്‍ദ്ദയിട്ട എന്നതു മാറ്റി വേഷ്ടിയും മുണ്ടുമുടുത്ത എന്നോ മുണ്ടും ചട്ടയുമിട്ട എന്നോ ആക്കി തലക്കെട്ടു മാറ്റാനും വലിയ പ്രശ്നമൊന്നുമില്ല.എവിടെ നിന്നും മണം പിടിക്കാതെ പഥികനു സമാധാനമായി നടന്നുപോവാന്‍ എന്താ വേണ്ടത് എന്നു വെച്ചാല്‍ അതു ചെയ്യാം.

    ReplyDelete
  7. സ്വന്തം മണം പുറത്തുവരുത്താനുള്ള അവകാശത്തെ മണപ്പിച്ചുനടക്കുന്ന പെര്‍വര്‍ഷനുമായി ദയവു ചെയ്ത് താരതമ്യം ചെയ്ത് കുളമാക്കരുത്.അത്രയ്ക്കൊന്നും ഉദ്ദേശിച്ചിട്ടില്ല.

    ReplyDelete
  8. ഒരു സ്മൈലി മാത്രം ഇട്ടു കൊള്ളട്ടെ..........:)

    ReplyDelete
  9. beeranikaaa kolaaam, biriyanintemanam oru matam undakateee

    ReplyDelete
  10. പര്‍ദ്ദ, ഭാരതാംബ എന്നൊക്കെപ്പറഞ്ഞ്‌ നാലുവായനക്കാരുള്ളത്‌ ഇല്ലാതാക്കല്ലേ. കമ്മ്യൂണിസത്തിനു കിട്ടുന്ന കയ്യടി മറ്റെങ്ങും കിട്ടില്ല. കവിത കൊള്ളാം!

    ReplyDelete
  11. അനില്‍,
    മുന്നറിയിപ്പിനു നന്ദി.പഴയ കാമ്പസ് തല്ലിന്റെ സര്‍ഗ്ഗാത്മകത ഇടയ്ക്ക് ആവേശിച്ചുപോവുന്നതാണ്. ഇനി ശ്രദ്ധിച്ചോളാം..

    ReplyDelete
  12. ചില പ്രഷര്‍കുക്കറുകള്‍ ചില നാളുകളില്‍ ചില നാടുകളില്‍ പൊട്ടിത്തെറിച്ചിട്ടുണ്ട്,
    എല്ലാ കുക്കറുകളും പൊട്ടിത്തെറിക്കുന്ന കാലത്തെ പ്രതീക്ഷിക്കുന്ന കുക്കര്‍ സംഘങ്ങളുമുണ്ട്,
    ഒടുവില്‍
    തിളച്ചു മറിയാനും, കരിപിടിക്കാനും, ചാരം കൊണ്ട് വീണ്ടും മിനുങ്ങാനുമൊക്കെ കഴിയുന്ന പഴയ കഞ്ഞിക്കലത്തിലേക്കൊരു മടക്കയാത്ര
    അത് എന്തുകൊണ്ടും നല്ലത്. കൂട്ടത്തില്‍ ഒരു ചൂടാറാപ്പെട്ടി കൂടിയാകാം

    ReplyDelete
  13. പ്രിയപ്പെട്ട എംജി,
    മര്‍ദ്ദം കുറച്ച്,പാകം ചൂടില്‍ കഞ്ഞിക്കലത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന പാചകങ്ങള്‍ക്കും അങ്ങനെ സാധിക്കാത്ത അടുക്കളകളില്‍ കുടുങ്ങിപ്പോയവരുമുണ്ട്.എന്തായാലും ചൂടാറാപ്പെട്ടി അവിടെയുണ്ടല്ലോ..

    ReplyDelete
  14. മണം എന്നു പറഞ്ഞാല്‍ ഒറ്റത്തരമാണെന്നു വിചാരിക്കുന്നവര്‍ക്ക് എന്തിനു മറുപടി? അവര്‍ മോനിസ അല്‍വിയേയും സമീറ മക്മല്‍ബഫിനെയും ഒന്നും മണക്കാറായിട്ടില്ല എന്നു മാത്രം പറയാം; നമ്മുടെ കമലാ സുരയ്യയേയും! വെറുതെ വിട്ടേക്കൂ...

    പഴയ കഞ്ഞിക്കലത്തിലേക്ക് എന്തിനു മടങ്ങണം? അതാണോ "സുഖപ്രദം"?

    ReplyDelete
  15. dear friend
    quite interesting domestic images what you have
    used. a good poem with a subtle pointer towards the suffering of a woman. this is with regard to your pressure cooker poem

    hats off to you
    write more

    ReplyDelete